Wednesday 26 November 2014

സിനിമാക്കഥ

സിനിമാക്കഥയിലെ കഥയിലെ വിസ്മയങ്ങള്‍


വെള്ളിക്കൊലുസിട്ട യുവസുന്ദരിയെ കണ്‍നിറയെ  കാണുവാനും വിരഹത്തിന്‍റെ മധുരനോന്പരങ്ങള്‍ കൈമാറാനും കൊതിച്ചു അയാള്‍ തന്‍റെ മയില്‍ വാഹനമായ ബൈക്കില്‍ പറന്നെത്തി, തുടര്‍ന്നങ്ങോട്ട് അനുരാഗസുന്ധരമായൊരു വസന്തകാലത്തിന്റെ ,ജീവതാളം പോലെ പാട്ടും ഡാന്‍സും പ്രണയനിമിഷങ്ങളും..,സിനിമകണ്ടുകൊണ്ടിരിക്കുന്നവരുടെ  ഹൃദയവികാരങ്ങളെ മറ്റെതോ ലോകത്തേക്ക് ഉയര്‍ത്തിവിടുന്ന അല്ലെങ്കില്‍ വെള്ളിത്തിരയുടെ മന്ത്രീകവലയത്തില്‍ പെട്ട് പ്രനയലോലമായൊരു  സ്വര്‍ഗ്ഗത്തില്‍ ലയിക്കുന്ന അസുലഭാനിമിഷങ്ങള്‍..,പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് മലയാളസിനിമ കാണുന്ന പ്രേക്ഷകരുടെ മനസ്സുകളിള്‍ ഇങ്ങനെയൊന്നും അനുഭവപ്പെടാറില്ല..,ഒരു ചുക്കും ഫീല്‍ ചെയ്യത്താപോലൊരു ഫീലിംഗ്..,'യൌവ്വനം യൌവ്വനത്തോടു ചേരുന്പോൾ  പ്രണയം പൂത്തുലയുന്നു എന്ന സാധാരണക്കാരന്റെ സങ്കല്‍പ്പങ്ങളില്‍ നിന്നും, സിനിമ ഒരുപാടു പുറകോട്ടു പോയതാണ്' ഇതിന്‍റെ മൂലകാരണം..,സരോജ് കുമാര്‍ എന്ന ശ്രീനിവാസന്‍ കഥാപാത്രത്തെ പോലെ  60ആം വയസ്സിലും 50ആം വയസ്സിലും ഒരു നാണവുമില്ലാതെ  കൊച്ചുകൊച്ചു പെണ്‍കുട്ടികളെ മാറി മാറി പ്രണയിക്കുകയും വിദേശരാജ്യങ്ങളില്‍ പോയി ആടിയും പാടിയും,പാട്ടുസീനുകള്‍ ചിത്രീകരിച്ച് ഒരു മാതിരി എല്ലാ സിനിമകളിലും ഇവര്‍ നിറഞ്ഞുനില്‍ക്കുന്നതുകാണാം, ചിലര്‍ നായികമാരെ പ്രണയിക്കുന്നത് പട്ടി അപ്പിയിടുന്ന മുഖഭാവത്തോടുകൂടിയാണ്, പ്രയാധ്യക്യം മൂലം എഴുന്നേറ്റ് നടക്കാന്‍ പറ്റാത്തവരും ഇതിലുണ്ട്...80 രൂപയുടെ ടിക്കറ്റ് എടുത്ത് രണ്ടര മണിക്കൂര്‍ നേരം എന്‍ജോയ് ചെയ്യാന്‍ വരുന്ന പ്രേക്ഷകരുടെ മനസ്സില്‍ നിര്‍വികാരതയും, പ്രണയം എന്ന വികരോത്തോടു തന്നെ വെറുപ്പ്‌ തോന്നിപ്പിക്കുകയും ചെയ്യുന്ന തരം ഏര്‍പ്പാട്..,ചില പട്ടുസീനുകളിലെ നയികമോരോടു നമക്കു ചോദിക്കാന്‍ തോന്നും " ഈ കിഴവനെയല്ലാതെ വേറൊരുത്തനെയും കിട്ടിയില്ലേ നിന്നക്ക്..." എന്നു.  ഒരിക്കല്‍ ആദ്യമായ് നായികയായെത്തിയ ബാലതാരത്തോടു കൂടി അഭിനയിക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ  സിനിമ കണ്ടുകൊണ്ടിരുന്നവര്‍ ചോദിച്ചുവത്രേ ....."എന്തുവാടാ ആ കൊച്ചുകുഞ്ഞിനെ നീ കാണിക്കുന്നേ എന്നു....?" ചെഞ്ചുണ്ടുകളിൽ   ഇളം താരുണ്യം സ്പുരിക്കുന്ന ആ പെണ്‍കുട്ടിയെ ബാലതാരമായാണ് നാം പലതവണ കണ്ടിരിക്കുന്നത്..,ആ കുഞ്ഞിനെയാണ് ഈ അന്പത് വയസ്സുകാരന്‍ സ്റ്റാര്‍ , ചുംബിക്കുവാൻ  പോകുന്നത് ..,പ്രയവ്യത്യാസമോന്നും നോക്കാതെ ,ആരോടോപ്പവുംഅഭിനയിക്കാന്‍ ഇത്തരം സൂപ്പര്‍ സ്റ്റാറുകള്‍ റെഡി, മുഖത്ത് വെള്ളച്ചായം തേച്ചു വന്നാല്‍ മതിയല്ലോ?....."പക്ഷെ ക്ലോസപ്പ് സീനുകളില്‍ മുഖത്തോടു മുഖം   ന്ക്കിനില്‍ക്കുന്പോൾ  ആ വൈരൂപ്യം ശരിക്ക്' മനസ്സിലാകും...പക്ഷെ നായികയുടെ മുഖത്ത് ചെറിയ ചുളിവുകള്‍ വരുന്പോഴേയ്ക്കും അവരെ സിനിമയില്‍  നായികാ സ്ഥാനത്തുനിന്നു  മാറ്റും, ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് എന്നും അവഗണ മാത്രെമേയുല്ലു..,പിന്നെ  സ്റ്റാണ്ട്  സീനുകള്‍  ഡ്യൂപ്പിനെ വച്ചു ചെയ്യാം, പക്ഷെ പൌരുഷം തിളക്കേണ്ട സമയത്ത് അത് നായകന്‍റെ മുഖത്തു തന്നെ തിളക്കണം,ഒപ്പം അതിനൊത്ത ചലനങ്ങളും,അല്ലാതെ ഡ്യൂപ്പ് പറ്റില്ല..,പക്ഷെ പലപ്പോഴും നാം കാണുന്നത് വാർദ്ധക്യസഹജമായ ചലനങ്ങളാണ്.., ചിലര്‍ വളരെ പ്രയാസപ്പെട്ടു കാലുയര്‍ത്തി വില്ലനെ തോഴിക്കുന്നത് കാണുന്പോള്‍ പ്രേക്ഷകര്‍ക്ക്‌ തന്നെ സഹതാപം തോന്നും..,"ഹോ കഷ്ടം ഇതൊക്ക കാണാന്‍ വേണ്ടിയാണല്ലോ ടിക്കറ്റെടുത്ത് നാം സിനിമക്ക് വന്നത്"

ഒരു  കോളജ്പ്പയൻ  പറഞ്ഞത്‌ "ക്ലാസ്സു  കട്ട്  ചെയ്തു മലയാളം സിനിമ കാണുന്നതിലും ഭേദം , നമ്മുടെ ചൂടൻ ബാബുസാറിന്റെ അറുബോറൻ   ക്ലാസ്സിലിരിക്കുന്നതാണെന്ന് ....


സ്ഥിരം കഥാപാത്രങ്ങള്‍


സ്റോക്ക് തീര്‍ന്ന കുറെ എഴുത്തുകാര്‍ നിലനില്പ്പിനുവേണ്ടി   പഴയതും പുതിയതും ആയ പലപല സിനിമകളില്‍നിന്നു,  അവിടുന്നും ഇവിടുന്നും ആയി പലതും കൂടിമുട്ടിച്ചു  പുതിയ കഥ - ഉണ്ടാക്കി കൊണ്ടുവരും, ഏച്ചുകെട്ടിയാല്‍ മുഴച്ചു നില്‍ക്കും എന്നു പറയുന്നപോലെ സമാനതയുള്ള കഥകളും കഥാപാത്രങ്ങളും സീനുകളും ഒക്കെയാണ് നാം കാണുന്നത്..., പണ്ടെപ്പോഴോ കണ്ട സിനിമയിലെ കഥ, അല്ലെങ്കില്‍ സീന്‍, പഴയ ഹോളിവുഡ് സിനിമയിലെ ചില സംഭവങ്ങള്‍ ,മറൊരു  തമിഴ്  സിനിമയിലെ ചില ഡയലോങ്ങുകള്‍...അങ്ങനെ പോകന്നു നമ്മുടെ സിനിമ.....



ഒരു സിനിമയിലെ നായകന്‍ ഊമയാണെങ്കില്‍ അടുത്തതു അന്ധഗായകന്‍, അതിനടുത്തത് കരുമാടിക്കുട്ടന്‍,പിന്നെ വേറൊന്നില്‍ ചട്ടുകാലന്‍ ,കള്ളന്‍,കൂനന്‍,ചാന്ത് പൊട്ട്,മന്ദബുദ്ധി,മുറിമൂകാന്‍,അല്ലെങ്കില്‍ വേറെ ഏതെങ്കിലും ടൈപ് വികലാംഗന്‍....പക്ഷെ ഈ നായകന്മാരുടെയെല്ലാം മനസ്സില്‍ ഓടുക്കത്തെ സ്നേഹമായിരിക്കും....ഈ വികലാംഗത മൂലം ഇവര്‍ അനുഭവിക്കുന്ന നിരാശകള്‍ വളരേ സെന്റിമെന്റലായി അവതരിപ്പിച്ചു പ്രേക്ഷകരെ നൊന്പരപ്പെടുത്തി, അപ്രതീക്ഷടമായി കടന്നുവരുന്ന പ്രണയത്തിന്റെ നല്ല കുറെ നിമിഷങ്ങള്‍ സമ്മാനിച്ചു..,എവിടെനിന്നോ കടന്നുവരുന്ന കുറെ വില്ലന്മാരും പിന്നെ ചെറിയൊരു സ്റ്റണ്ടും അവസാനം എല്ലാം കറങ്ങിത്തിരിഞ്ഞു നന്നായി ഭവിക്കുന്നു, നായികയെ ആ നായകന് തന്നെ കിട്ടുന്നു..,കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇറങ്ങിയ കുറെ സിനിമാകളുറെയെല്ലാം കഥ ഇതു തന്ന്നെയായിരുന്നു...  മറൊരു തരം സിനിമകളില്‍ നായകന്‍ മുണ്ട് മടക്കിക്കുത്തി, മീശ പിരിച്ചു തകര്‍പ്പന്‍ ഡയലോങ്ങുകള്‍ പറഞ്ഞു കൊണ്ടു നടന്നു വരുന്നു, കൂട്ടുകരോടോപ്പമുള്ള കുറെ മദ്യപാനരാവുകളും  മസാല ഡാന്‍സും, അവസാനം കുറെ സ്റ്റാണ്ടുസീനുകളും.....വില്ലന്മാര്‍ പത്തായാലും ഇരുപതായാലും നായകന്‍ എല്ലാത്തിനെയും അടിച്ചോതുക്കിയിരിക്കും...ഒരു ട്വിസ്ടിനു വേണ്ടി നായകന്‍ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടുപോയതായോ അഥവാ കുറേകാലം  ജയിലിലയിരുന്നതായോ ഒക്കെ കൊടുക്കാം, പിന്നെ കൂടുതല്‍ രസത്തിനു വേണ്ടി പള്ളിക്കമ്മിറ്റിയോ ഉത്സവം നടത്തലോ ഒക്കെ ആവാം.....ഒരു സമയത്ത് ഇതു തന്നെയായിരുന്നു എല്ലാത്തിന്റെയും കഥ....ഇത്തരം സിനിമകളിലെ സീനുകളെല്ലാം തന്നെ കാണികള്‍ക്ക് മന:പ്പാടമായപ്പോള്‍ നായകന്‍ തന്നെ ഈ പതിവുനിര്‍ത്തി....ഇതില്‍ നായകന്‍ പോലീസാണെങ്കില്‍ കുറെ കടിച്ചാപ്പോട്ടാത്ത  ഡലോങ്ങുകളും അധോലോകത്തുനിന്നിറങ്ങി വരുന്ന കുറെ വില്ലന്മാരും കുറെ ആയുധങ്ങളും..ഒക്കെ കാണാം......മിക്കവാറും സ്റ്റ്ണ്ടുണ്ടെങ്കില്‍ അത് ഗോഡഔണിലായിരിക്കും...,പിന്നെ സിനിമകഴിയുന്പോൾ കശുപോയീ എന്നുപറഞ്ഞുകൊണ്ട് ഇറങ്ങിവരുന്ന പ്രേക്ഷകരും....ഇതൊക്കെയാണ് പതിവ് കാഴ്ച്ചകള്‍....









No comments:

Post a Comment