Wednesday 26 November 2014

ഗാന്ധർവ്വ്ന്മാരെ സ്നേഹിച്ച പെണ്‍കുട്ടി

ചാപ്റ്റർ 1 

ചുറ്റുമതിലും പടിപ്പുരമാളികയും വിശാലമായ  വളപ്പിനുള്ളിലെ എട്ടുകെട്ടും കാവും കുളവും നാഗതത്തറയും അവഹനാമണ്‍ഡപവും ദുര്‍ഗക്ഷേത്രവും എല്ലാം ചേര്‍ന്ന മന ആഭിജാത്യത്തിന്റെയും  അനശ്വരമാന്ത്രങ്ങളുടെയും പ്രതീകമായിരുന്നു,ചിലപ്പോള്‍ എട്ടുകെട്ടിന്റെ അകത്തളങ്ങലെവിടെയൊ  നിന്നോ അതിസുഗപ്രദ്‌മായ  ഒരു രാഗാലാപനം ഒഴുകി വരും,രാവിന്‍റെ നിശ്ശ്ബ്ധ്യദതയിലേക്ക് ഒഴുകിയെത്തുന്ന ആ സ്വരരാഗസുധ വല്ലാത്ത വശീകരണശേഷിയുള്ളതായിരുന്നു..,കാതുകളില്‍ പ്രണയനിലാവ് നിറയുന്നതുപോലെ ..,കരളിനുള്ളില്‍ തേന്മഴ പെയയുന്നതുപോലെ ഒരു അഭൌമ സംഗീതം..ആ അലൌകിക ഗാനവീചികള്‍ അന്തരീക്ഷത്തെ രോമാഞ്ച്ജമാണിയിക്കുന്നതുപോലെ....തന്റെ ഹ്രദയവികരങ്ങളെ   ഗാന്ധര്‍വ്വന്മാരുമോത്ത് പങ്കുവയ്ക്കുവാന്‍ കൊതിച്ച  ഒരു കുമാരിയുടെ ശബ്ധം ഗാനവീചികളായി പുറത്തു വന്നതായിരുന്നു   അത്..,  തനിക്കു പറയാനുള്ളതെല്ലാം തന്‍റെ ഡയറിയില്‍ കുറിച്ചിട്ടു..,ആ വലിയ മനയില്‍ ആരെയോ കാത്തിരുന്ന ഒരു പാവാം കുമാരിയുടെ..,മഹാമാന്ത്രീകന്മാരായിരുന്ന പൂര്‍വികന്മാരുടെ  പാത പിന്തുടരുന്ന മാതാപിതാക്കളുടെ ഏക സന്താനമയതുകൊണ്ടും, കടുത്ത അച്ച്ച്ചടക്കത്ത്തില്‍ വളര്‍ന്നതുകൊണ്ടും  അവള്‍ അധികമൊന്നും മനയ്ക്കു പുറത്തിറങ്ങാറില്ല, ഇടയ്ക്കു വല്ലപ്പോഴും തന്‍റെ വേലാക്കാരിയായ  സഖിയോടോപ്പം പുറത്തിറങ്ങി ക്ഷേത്രത്തില്‍ പോയി വിളക്കു വച്ചു, നാടൊക്കെ ഒന്ന് ചുറ്റിക്കറങ്ങി സന്ധ്യമയങ്ങും മുന്‍പേ മടങ്ങിവരാറുള്ള ഒരു കൊച്ചു സുന്ദരി..


അങ്ങനെ ഒരിക്കല്‍ മനയില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു ആ കുമാരിയും അവളുടെ തൊഴിയും, അല്‍പ്പം അകലെയുള്ള ക്ഷേത്രത്തില്‍ എത്തിയശേഷം മനസ്സുനിറയെ ഭഗവാനെ തൊഴുതുകൊണ്ടു സങ്കടങ്ങളും ആഗ്രഹങ്ങളും പങ്കുവേച്ചശേഷം തിരിച്ചുവരാന്‍ തുടങ്ങുകയായിരുന്നു അവര്‍..,അബലവട്ടത്ത് അസംഘ്യം മണ്‍ചെരാതുകളില്‍ കാര്‍ത്ത്തികവിളക്ക്  തെളിഞ്ഞുനിന്ന ആ ത്രിസന്ധ്യയിലെ  ദീപക്കാഴ്ച് അതിമനോഹരമായിരുന്നു..,ഇതെല്ലാം ആസ്വദിച്ചുകൊണ്ടു  പതുക്കെ നടക്കുന്പോള്‍ ഒരായിരം കണ്ണുകള്‍ അവളുടെ മേല്‍ പതിച്ചിരുന്നു, വിവാഹം കഴിഞ്ഞു നവവധുവിനോപ്പം വന്നവര്‍ മുതല്‍ നാട്ടിലെ പേരുകേട്ട വയനോക്കികള്‍ അടക്കം പലപ്രയക്കാരായ ചെറുപ്പക്കാരുടെ കണ്ണുകള്‍ അവളുടെ സുഭഗശരീരത്തെ തഴുകുന്നതു, അവള്‍ കണ്ടില്ലെങ്കിലും അവളുടെ പുറകില്‍ നടന്നുവരുന്നാ തോഴി അറിഞ്ഞിരുന്നു..
എന്നാല്‍ ആ കണ്ണുകളിലൊന്നു ഒരു ഗാന്ധര്‍വ്വാന്‍റെതായിരുന്നു..ദേവലോകത്തുനിന്നും പുതുതായ് ഇറങ്ങിവന്ന ഒരു ഗന്ധര്‍വ്വന്‍...,തിരിച്ചു മനയിലേക്ക് നടക്കുമ്പോള്‍ അയാളവളെ പിന്തുടര്‍ന്നു..,അല്‍പ്പം വിജനമായ ഉള്‍പ്രദേശത്തുകൂടി, മരച്ചില്ലകളെ ഉലച്ചുകൊണ്ട്‌ വീശിയ സായന്തനക്കാറ്റിന്‍റെ കുളിര്‍മയില്‍, നടക്കുമ്പോള്‍ ആരുടെയോ അസാധാരണമായ ഒരു സാന്നിദ്ധ്യം അവള്‍ക്കനുഭവപ്പെട്ടു,എവിടെ നിന്നോ ഒരു പാലപ്പൂമണം പറക്കുന്നതുപോലെ ,കൈവളകളും കാല്‍ത്തളകളും ശബ്ധിക്കുന്നതുപോലെ....



കൌമാരത്ത്തിന്റെ നിറവില്‍ നിന്നു യൌവ്വനത്തിന്റെ താരുണ്യത്തിലേക്കു പ്രവേശിക്കുന്ന ഈ പെണ്‍കുട്ടിയുടെ പേരു വിസ്മയ എന്നാണു, ആരെയും വിസ്മയിപ്പിക്കുന്ന നയനങ്ങളുമായി ജനിച്ചവള്‍ എന്നാതിനാലാണ് അവളുടെ അഛാനമ്മമാര്‍ അവള്‍ക്കു ആ പേരു നല്‍കിയത്, ഡിഗ്രിക്കു പടിച്ചിരുന്ന കൊള്ളേജിന്റെ ഇടനഴികളിലെവിടെയോ തനിക്കുചുറ്റും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരുപറ്റം സുന്ദരന്മാരില്‍നി ന്നും, നാട്ടിലെ പൂവാലന്മാരില്‍ നിന്നും അവള്‍ എന്നേ അകന്നുകഴിഞ്ഞിരുന്നു, അവളുടെ മനസ്സ് കൊതിച്ച സ്നേഹം ഏതോ ഒരു  ലോകത്തുനിന്നും വരാനിരിക്കുന്ന ദൈവിക പ്രഭയുള്ള ഒരാളടെതായിരുന്നു, ആ കണ്ണുകള്‍ക്കായി അവളുടെ ഹൃദയം വെന്പല്‍  കൊണ്ടിരിന്നു..,
പക്ഷെ ഇത്തവണ  ആരുടെയോ സമീപ്യം അനുഭവപ്പെട്ട നിമിഴം മുതല്‍ അവള്‍ നന്നായി ഭയന്നിരുന്നു, കൂടെയുണ്ടായിരുന്ന തൊഴിക്കും വല്ലാത്തൊരു ഭയം അനുഭവപ്പെട്ടിരുന്നു,വഴിയോരങ്ങളിലെ മരച്ചില്ലകളിളിരിക്കുന്ന പക്ഷികള്‍ തങ്ങളെ ഉറ്റുനോക്കുന്നതു  പോലെയാണ വര്‍ക്ക് തോന്നിയതു......(തുടരും).......

No comments:

Post a Comment