Sunday 31 January 2016

പ്രേമം


2015 ഇറങ്ങിയ "പ്രേമം" എന്ന സിനിമ മലയാളസിനിമാചരിത്രത്തിലെ തന്നെ അത്ഭുധകരമായ ഒരു ദിവ്യാനുഭൂതിയായി മാറി...ബാല്യകൌമാര യൌവ്വനങ്ങളെ ഇതുപോലെ കോരിത്തരിപ്പിച്ച്ച്ച മറ്റൊരു ഫിലം ഈ അടുത്ത കലോത്തോന്നും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല........സിനിമതിയറ്റ്റുകളില്‍ അധികമാരും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നു വീണ്ടും മലയാള സിനിമയ്ക്ക് ഒരു പുനര്‍ജ്ജന്മം നല്‍കി ...,സിനിമതിയറ്റ്റുകളെ ജനസമുദ്രമാക്കിയ സിനിമ.....യൌവ്വനത്തിന്‍റെ പ്രസരിപ്പിനെ ഉത്സവമാക്കിയ സിനിമാ ..... 




ഇതിലെ എല്ലാ കഥാപാത്രങ്ങളും വന്‍ സംഭവമായപ്പോള്‍..കൊള്ളാജ് കുട്ടികള്‍ ഈ സിനിമയിലെ  കഥാപാത്രങ്ങളെ അനുകരിക്കാന്‍ മത്സരിച്ചപ്പോള്‍....മലയാള സിനിമയില്‍ വീണ്ടും യൌവ്വനത്ത്തിന്‍റെ വികാരങ്ങള്‍ പരിപോഷിക്കപ്പെട്ടു...പ്രണയിനികളുടെ ചുടുനിശ്വാസങ്ങള്‍ക്ക് , കാവല്‍ നിന്ന  ദേശടാനിക്കിളികള്‍ പിന്നെയും പിന്നെയും വിരുന്നു വന്നു.....  




ആലുവാപ്പുഴയുടെ ഓളങ്ങളില്‍ കാത്തുസൂക്ഷിച്ച പ്രണയനൊമ്പരങ്ങളും, പലപലവട്ടം മനസ്സില്‍ ചൂളമടിച്ച വികാരങ്ങളും, ചായക്കടയിലെ കുളക്കൊഴികളോടു മത്സരിച്ചു   നേടി എന്നു മനസ്സ് അവകാശപ്പെടുന്ന സുഖങ്ങളും,   എല്ലാം വെറും കൌമാരചാപല്ല്യങ്ങളാണെന്നു ഓര്‍മ്മപ്പെടുത്തി ജോര്‍ജ് ന്‍റെ  ജീവിതം അതിന്‍റെ വഴിക്ക് പോയി.....
ഒരു ചെറുപ്പക്കാരന്‍ ഉപരിപഠനത്തിനുവേണ്ടി മറ്റൊരു നാട്ടിലെ കോളെജിലേക്ക് പോയാല്‍ പിന്നെ ഈ നാട്ടിലെ പെണ്‍കുട്ടികള്‍ക്കു അവന്‍റെ ശല്യമുണ്ടാവില്ലാ....എന്നപോലെ ജോര്‍ജ് ഡിഗ്രിക്ക് പഠിക്കാന്‍ പോയി.... അങ്ങകലെയുള്ള കോളെജിലേക്ക് ,   ഒപ്പം സന്തതസഹാചാരികളായാ കൂട്ടുകാരും....


വിമല്‍ സാറിന്‍റെ ബോറന്‍ ക്ലാസ്സുകള്‍ സഹിച്ചിരിക്കാനും,പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ റാഗ് ചെയ്യാനും, ഡാന്‍സ്  മാഷിനെ തല്ലിയോടിക്കാനും, ഒഴിവുസമയങ്ങളില്‍ കോളെജിലേ  പ്യുണ്‍ നു  "മാതാ പിതാ ഗുരു ദൈവ്വം"  എന്ന സന്ദേശം പകര്‍ന്നു നല്‍കാനും ,,.... ഒക്കെ  കഴിവുള്ള അസാധാരണമായ വ്യക്ത്തിത്ത്വമുള്ള  ഒരു തടിക്കാരനായ് ജോര്‍ജ്  മാറി....



 പിന്നിട്ട വസാന്തോത്സവങ്ങള്‍ക്കൊടുവില്‍, അവസാനവര്‍ഷത്തെ അതിമധുരം നുകരാന്‍ കോളെജിലെത്തിയ ആ ദിവസം ....ആഴകില്‍ തീര്‍ത്തൊരു ശിലയഴകുപോലെ മലര്‍ മിസ്സിന്റെ സാമീപ്യം അയാളെവീണ്ടും പ്രണയലോലനാക്കി....കേരളാസാരിയില്‍ നിന്നെ കണ്ട അഴകാര്‍ന്ന നിമിഷത്തിനു വേണ്ടിയായിരുന്നൂവോ ഞാന്‍ കാത്തിരുന്നത്...?...കൈകോര്‍ത്ത് നടന്നു ഹൃദയം കൈമാറാന്‍ ശ്രമിച്ച യൌവനത്തിന്‍റെ ചാരുതനിന്‍ കവിളിണകളില്‍ പ്രണയബിന്ദുക്കളായ്  പ്രതിഫലിക്കുന്നുവോ....പക്ഷെ മലര്‍ മിസ്സും ജോര്‍ജ് നെ മറന്നു തിരിച്ചുപോയി......


ഒരുപാടോരുപാടു സൌഹൃദങ്ങള്‍ തൂവല്‍ പോഴിച്ചതും ഒരുപാടുതവണ ഹീറോയിസ്സം പ്രകടിപ്പിച്ചതുമായ കോളെജ് ഓഡിറ്റോറിയാത്തിന്‍റെ വാതി  ലിലൂടെ അവസാനമായി പുറത്തേക്ക് കടക്കുമ്പോള്‍ വിടപറയാന്‍ വിതുബുന്ന   ഒരായിരം   മുഖങ്ങള്‍ ക്കിടയില്‍.  , മലര്‍ മിസ്സിന്‍റെ മുഖം ഉണ്ടോയെന്നു ഒരിക്കല്‍ കൂടി ജോര്‍ജ് തിരിഞ്ഞു നോക്കി....നനഞ്ഞ കണ്ണുകളോടെ ,യാത്രമോഴികളോടെ   കൈവീശിയ   ആയിരമായിരം കൂട്ടുകാരും..., അലിഞ്ഞിലഞ്ഞില്ലാതായ പകലിന്‍റെ ഹൃദയനൊമ്പരങ്ങളും ഏറ്റുവാങ്ങി അയാള്‍ കോളെജിനു പുറത്തെകിറങ്ങി 



.. ഒരുപിടി നൊമ്പാരങ്ങള്‍  അവശേഷിപ്പിച്ചു   കടന്നു പോയ പഴയൊരു പൈങ്കിളിക്കാഥാ പോലെ പിന്നെയും പിന്നെയും ആ.. മനസ്സിലെ വിങ്ങലായ് മലര്‍ മിസ്സിന്‍റെ ക്ലാസ്സുകള്‍....പഴയ മുഖങ്ങള്‍ ....



എല്ലാം മറന്നു കുഴപ്പമില്ലാതൊരു ജോലിയും ചെയ്തത് ജീവിക്കുബോള്‍  വീണ്ടും വരുന്നു ഒരുത്തി...കേക്ക് വേണം ,ഷര്‍ട്ട് എടുത്തു തരണം,അതുവേണം, ഇതു വേണം എന്നൊക്കെ പറഞ്ഞു കൊണ്ടു...പോരാത്തതിന് ആദ്യ പ്രണയകഥയിലെ നായികയുടെ അനിയത്തിയും....ഇതെല്ലാം കണ്ട കൂട്ടുകാരന്‍ ജോര്‍ജ്ന്‍റെ കഥ വച്ചു ഒരു പാട്ടു തന്നെ ഉണ്ടാക്കിയെടുത്തു..."അവളു വേണ്ട്രാ,ഇവളു വേണ്ട്രാ..ഈ കാണുന്ന അവുള് മാരെല്ലാം........" എന്നു തുടങ്ങി "പത്ത് പൈസേയടെ വെളിവ്  പോലും  അവനു വന്നീട്ടില്ല...".....എല്ലാം ജോ ര്‍ജ്ന്‍റെ കഥയില്‍ നിന്നു മാത്രം ഉണ്ടാക്കിയത് .....

 ...ഒടുവില്‍ ....അവസാനം വന്ന അവളെത്തന്നെ കെട്ടി പടം അങ്ങനെ അവസാനിപ്പിച്ചു......




65 വയസ്സുകാരന്‍ നടന്‍റെ 20 വയസ്സുകാരി  നടിയുമായുള്ള പ്രണയം വരെ  കാണേണ്ടി വരുന്ന സിനിമാപ്രേമികള്‍ക്ക്  പുതിയൊരു പ്രണയാനുഭവം നല്‍കിയ സിനിമ...


നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷവും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആസ്വദിച്ചു കാണാന്‍ പറ്റിയ മികച്ച ഫിലം.....


Wednesday 13 January 2016

ബൈബിൾ ചരിത്രം


ഇതാണ്  ബൈബിൾ  ( സത്യവേദം ) ചരിത്രം!!ബി സി 1500 മുതല് എ ഡി 100 വരെയുള്ള 1600 വര്ഷങ്ങള് കൊണ്ട് 40 തില് പരം എഴുത്തുകാര് എഴുതിയതാണ്   ബൈബിള്! അതില് രാജാക്കന്മാര് , വൈദ്യന്മാര്,  ചുങ്കക്കാര്, പ്രവാചകന്മാര്, കവികള്, പ്രഭുക്കന്മാര്,  പുരോഹിതന്മാര്, മുക്കുവന്മാര്, ആട്ടിടയര്, കൃഷിക്കാര്  തുടങ്ങി സമൂഹത്തിലെ വിവിധ സംസ്കാരത്തില് നിന്നുള്ള  പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരുമായ അനേകര്
ഉള്പ്പെടുന്നു!!
ബൈബിള്- എബ്രായ, ഗ്രീക്, അരാമ്യ, ഭാഷകളില്,പാപ്പിറസ് ചെടിയുടെ തോല്, ചര്മലിഖിതങ്ങള്,മെഴുകുപലകകള്, കല്പലക തുടങ്ങി പ്രതലങ്ങളില്, ഏഷ്യ,ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ടങ്ങളില് ഇരുന്നുകൊണ്ട് എഴുതി! ദാവീദ് യുദ്ധ സമയങ്ങളില് , സോളമെന് സമാധാനവേളയില്, ലൂക്കോസ് കപ്പല് യാത്രാവേളയില്, പൗലോസ്
ജയിലില് കിടക്കുമ്പോള്, മോശ വനാന്തരങ്ങളിലും,മരുഭൂമിയിലും. യോഹന്നാന് പത്മൊസ്
ദ്വീപിലും വെച്ചെഴുതി.അങ്ങനെ ബൈബിളിലെ അവസാന എഴുത്തുകാരനായ
യോഹന്നാന് ജനിക്കുന്നതിനു 1450 വര്ഷം മുന്പ് ആദ്യ
എഴുത്തുകാരനായ മോശ ജനിച്ചു. ഇതിനിടയില് 60 -ഓളം തലമുറകള് ജീവിച്ചിരുന്നു. ഇവരുടെ കാലം, ഭാഷ,തൊഴില്, സംസ്കാരം, സ്ഥലം ഇവ വളരെ വിഭിന്നമായിരുന്നു. എങ്കിലും ബൈബിളില്
യാതൊരു പൊരുത്തക്കേടും ഇല്ലാതെ, തുടക്കം മുതല്
ഒടുക്കം വരെ ആശയ വൈരുദ്ധ്യം ഒട്ടും ഇല്ലാതെ,പരസ്പരം കൃത്യമായി ഒറ്റ ആത്മാവില് യോജിച്ചു
കിടക്കുന്നു!!ബി സി 2 - ആം നൂറ്റാണ്ടിലെ സിറിയന് രാജാവ്
അന്ത്യോക്യോസ് എപ്പിപ്പാനസ്, എ ഡി 4 -ആം നൂറ്റാണ്ടിലെ റോമന് ചക്രവർ ത്തി  ഡയോക് ലഷൻ,14 -ആം നൂറ്റാണ്ടിലെ റോബര്ട്ട് ഇങ്ങര്സോൾ എന്ന നാസ്ഥികര് ഒക്കെ പരമാവധി ശ്രമിച്ചു ബൈബിള്
നശിപ്പക്കുവാന്!! അവരെല്ലാം മരിച്ചു മണ്ണ്മറഞ്ഞു
എങ്കിലും, ഈ മഹദ് ഗ്രന്ഥം ഇന്നും ഭൂമിയില്
അജയ്യമായി നിലകൊള്ളുന്നു!!നെപ്പോളിയന് ബോണോപ്പാട്ട് പറഞ്ഞു:"വേദപുസ്തകം കേവലം ഒരു പുസ്തകമല്ല . പ്രവർത്ത ന
ക്ഷമമായ ഒരു ആളത്വമായി അത് നിലകൊള്ളുന്നു .അതിന്റെ വ്യാപാരത്തെ ചെറുക്കുന്ന ഏതു
ശക്തിയെയും അത് കീഴടക്കികളയും" .18 -ആം നൂറ്റാണ്ടില് തോമസ് സ്പെയിന് എന്നൊരു
നിരിശ്വരവാദി ബൈബിളിനെതിരെ എ ജു ഓഫ്
ദി റിസര് എന്നാ പുസ്തകം എഴുതി.അവസാനം മദ്യപാനിയായി മരിച്ച അയാള്, ഒടുവില്
ഇങ്ങനെ പറഞ്ഞു: "എന്റെ പുസ്തകത്തിന്റെ കോപ്പികള്
മുഴുവന് ചുട്ടുകളയണം . പിശാചിന്
പൂര്ണമായി അവകാശപെടാവുന്നതാണ് ആ പുസ്തകം അത്
ആരും വായിക്കരുത്"!!"നൂറു വര്ഷത്തിനു ശേഷം ബൈബിളിന്റെ ഒരൊറ്റ
കൊപ്പി പോലും ഉണ്ടായിരിക്കില്ല ഭൂമിയില്" എന്ന്
വോള്ടയര് പറഞ്ഞു. 12 വര്ഷം കഴിഞ്ഞപ്പോള് താന്
ജനിക്കാതിരുന്നാല് കൊള്ളാമായിരുന്നു . "യേശുവേ..ദൈവമേ..ഞാനിതാ ദൈവത്താലും മനുഷ്യരാലും കൈവിടപ്പെട്ടവനായി മരിക്കുന്നു" എന്ന് വളരെ നിരാശയോടെ പറഞ്ഞു കൊണ്ട് അദേഹം മരിച്ചു!! അദ്ദേഹത്തിന്റെ പ്രസ് ജനീവ ബൈബിള് സൊസൈറ്റി വിലക്ക് വാങ്ങി !!



നോഹയുടെ പെട്ടകം മഹാ പ്രളയത്തിലും തകരാതിരുന്നത്
പോലെ, ചാര കൂമ്പാരങ്ങള്ക്ക് മുകളിലൂടെ ബൈബിള്
ഇന്നും, ഈ ഭൂമിയില് കാലാന്തരങ്ങളിലൂടെയുള്ള
അതിന്റെ യാത്ര ദൈവാത്മാവില്
വിജയകരമായി തുടരുന്നു!!നരഭോജികളായ ആഫ്രിക്കന്
മനുഷ്യരെ മനുഷ്യസ്നേഹികളാക്കിയതും..ആക്രമികളെയും ക്രൂരന്മാരെയും - സമ
ശിഷ്ടങ്ങളെ അകമഴിഞ്ഞ് ദൈവ സ്നേഹത്തില്
സ്നേഹിക്കുന്നവരാക്കിയതും , ആലംബഹീനര്ക്ക് ആതുര
സേവനം ചെയ്യുവാനുമുള്ള ദൈവിക പ്രേരണയും ബൈബിള് വചനങ്ങള് പകര്ന്നു കൊടുത്തു!!എണ്ണിയാല് ഒടുങ്ങാത്ത ലക്ഷോപ ലക്ഷം ജനങ്ങള്ക്ക് നന്മയിലേയ്ക്കും, നിത്യജീവനിലേയ്ക്കും, യഥാര്ഥ
ദൈവഭക്തിയിലേയ്ക്കുമുള്ള നിര്മലമായ ദൈവിക
പ്രജോതനം, പരിശുദ്ധ ആത്മാവിലൂടെ പകര്ന്നുകൊണ്ടിര
ിക്കുന്നതും ബൈബിളിലെ ദൈവ വചനങ്ങള് തന്നെ!!"റ്റാ -ബിബ്ലിയ" - ചെറിയ പുസ്തകങ്ങള് എന്ന്
അര്ഥം വരുന്ന ബഹുവചന ഗ്രീക്കുപദത്തില് നിന്നാണ്
"ബൈബിള്" എന്ന വാക്ക് ഉണ്ടായത്. ബൈബിള് 66 ചെറു
പുസ്തകങ്ങള് ചേരുന്നതാണ്. പഴയനിയമം - 39 പുതിയ
നിയമം - 27.
ബൈബിളിലെ പുസ്ഥകങ്ങളോട് സാമ്മ്യമുള്ള പല പുരാതന
പുസ്തകങ്ങളും കണ്ടു കിട്ടിയിട്ടുണ്ടെങ്കിലും,അവയിലെ ചില വാചകങ്ങള്,ബൈബിളിലെ പുസ്ഥകങ്ങളെ ഒന്നാക്കുന്ന പരിശുദ്ധ
ആത്മാവിന്റെ പ്രബോധനങ്ങള്ക്ക്
നേരെ വിപരീധമായതിനാല്, അവയെ 66 പുസ്ഥകങ്ങളുള്ള
സത്യവേദപുസ്ഥകത്തോട് കൂടെ ചേര്ക്കപെട്ടിട്ടില്ല !!പഴയ നിയമ ബൈബിളില്, മനുഷ്യ സ്രഷ്ട്ടിയെ കുറിച്ചും ,മനുഷ്യന് പിശാചിന്റെ പിടിയിലായി നിത്യജീവന് നഷ്ട്ടപ്പെടുത്തിയതിനെ കുറിച്ചും , നഷ്ട്ട പ്പെട്ട
നിത്യജീവനെ തിരികെ പിടിക്കാന് ദൈവം മനുഷ്യര്ക്ക് കല്പ്പനകള്
കൊടുത്തതിനെ കുറിച്ചും , കല്പ്പനകള് മനുഷ്യര്ക്ക്
പാലിച്ച് പൂർ ത്തിയാ ക്കി പിശാച്ചിനെ(പാപത്തെ)ജയിക്കാന് കഴിയാതെ വന്നപ്പോള്,ദൈവം തന്നെ മനുഷ്യര്ക്ക് വേണ്ടി മനുഷ്യനായി വന്ന്പിശാചിനെ (പാപത്തെ)ജയിച്ച് , കൊടുത്ത കല്പ്പന തികച്ച്(പൂർത്തി യാക്കി) , "പുതിയ
നിയമ ഉടമ്പടി" അതായത്, ഭൂമിയില്
പിശാചിന്റെ പിടിയില്പെടാതെ ദൈവകൃപയില്
വിശ്വാസത്താല് ജീവിക്കാന്, ലളിതമായ പുതിയ
കല്പനകള് പരിശുദ്ധ അത്മാവില്, മനുഷ്യന്റെ നിര്മ്മല
മനസാക്ഷിയില് കൊടുക്കാന് പോകുന്നതിനെ കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നു!!കാർത്തവ്  പറഞ്ഞു : ഞാന് ഇസ്രയേല്
ഗോത്രത്തോടും (എല്ലാജാതികളിലുംപ്പെട്ട
ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യര്)യൂദഗോത്രത്തോടും "പുതിയ ഒരു നിയമ ഉടമ്പടി" ചെയ്യുന്ന
കാലം വരും(ജറെമിയ 31 :31).പുതിയ നിയമ ബൈബിളില്,കാർത്തവ്
മനുഷ്യനായി അവതരിച്ച് എല്ലാ തിരുവെഴുത്തുകളു
ം പ്രവചനങ്ങളും നിയമങ്ങളും തികച്ചതിനെ കുറിച്ചും,അവിടുത്തെ അന്ത്യ അത്താഴ സമയത്ത് "ഉടമ്പടി"തന്റെ ഓര്മ്മയ്ക്കായി സ്ഥാപിച്ചശേഷം, അത് നടപ്പാക്കിയതിനെ കുറിച്ചും. ഈ
"പാനപാത്രം" (രക്തം ചിന്തിയുള്ള കുരിശുമരണം).(ലൂക്ക
22:20 ), (മത്തായി 26:39) എന്റെ പുതിയ നിയമ ഉടമ്പടി.( 1 കൊരിന്ത്യര് 11 :25) , (എബ്രായെര് 9 :1- 5).
അവിടുന്ന് മനുഷ്യ ശരീരത്തില് മരിച്ച് ,മരണത്തെ ജയിച്ച് ഉയർത്തി  തിരികെ സ്വര്ഗ്ഗത്തിലേയ
്ക്ക് മടങ്ങിയതിനെ കുറിച്ചും,പിശാചിന്റെ പിടിയില്പെടാതെ നിത്യ ജീവനില്
കഴിയാന്,യേശുക്രിസ്തുവിന്റെ കല്പ്പനകള് പാലിച്ചു
മാനസാന്ധരപ്പെടുന്ന എല്ലാ മനുഷ്യരിലേക്കും,ലളിതമായ പുതിയ കല്പനകള്, നിര്മ്മല മനസാക്ഷിയില്
ഹൃദയത്തില് കൊടുക്കാന് പരിശുദ്ധ ആത്മാവായി,വീണ്ടും തിരികെ വന്നതിനെ കുറിച്ചും,ലോകാവസാനനാളില് യേശുക്രിസ്തു
രാജാവായി വാനമേഘങ്ങളില്
വീണ്ടും വരുന്നതിനെ കുറിച്ചും രേഖപ്പെടുത്തിയി
രിക്കുന്നു!!എ ഡി - 1263 ന്നില് കര്ദിനാള് കേറോ ആണ് ബൈബിള്
അദ്ധ്യായം തിരിച്ചത് എ ഡി 1551 ന്നില് റോബോര്ട്ട്
സ്റ്റീഫെന് ഓരോ അദ്ധ്യായത്തെയും
വാക്യങ്ങളാക്കി തിരിച്ചു!!66 പുസ്തകങ്ങളില് 1189 - അദ്ധ്യായങ്ങളും 31 ,173വാക്യങ്ങളുമുണ്ട് ബൈബിളില് !! ബൈബിള്
ഏകദേശം എഴുപത് മണിക്കൂര് കൊണ്ട്
മുഴുവനായും വായിക്കാവുന്നതാണ്!!ബൈബിളിലെ മദ്ധ്യവാക്യം ബൈബിളിന്റെ ആകെയുള്ള
അന്തസത്തയാണ്. "മനുഷ്യനില് ആശ്രയിക്കുന്നതി
നേക്കാള് യഹോവയില് ആശ്രയിക്കുന്നത് നല്ലത്"(സങ്കീര്
ത്തനം 118 : 8).
"ബൈബിളിലെ തിരുവെഴുത്തുകള്
ഒന്നും മനുഷ്യരുടെ സ്വയമായ പ്രജോതനത്താല്
ഉളവായതല്ല.അതിലെ പ്രവചനം ഒന്നും മനുഷ്യന്റെ ഇഷ്ടത്താല്
വന്നതുമല്ല . അവ ദൈവ കല്പനയാല് മനുഷ്യര് പരിശുദ്ധാത്മ
നിയോഗം പ്രാപിച്ചു സംസാരിച്ചവയാണ് " (2പത്രോസ് 1:20,21).
ബൈബിളിലെ ദൈവവചനങ്ങള് സത്യം എന്ന്
തെളിയിക്കുന്നത്പരിശുദ്ധ ആത്മാവാണ്!! മറിച്ച്; അത്
എഴുതിയ മനുഷ്യര് അല്ല!!





Old Testament
Book Author Date Written Genesis Moses ? - 1445 B.C. Exodus Moses 1445 - 1405 B.C.
Leviticus Moses 1405 B.C.
Numbers Moses 1444 - 1405 B.C.
Deuteronomy Moses 1405 B.C.
Joshua Joshua 1404-1390 B.C.
Judges Samuel 1374-1129 B.C.
Ruth Samuel 1150? B.C.
First Samuel Samuel 1043-1011 B.C.
Second Samuel Ezra? 1011-1004 B.C.
First Kings Jeremiah? 971-852 B.C.
Second Kings Jeremiah? 852-587 B.C.
First Chronicles Ezra? 450 - 425 B.C.
Second Chronicles Ezra? 450 - 425 B.C.
Ezra Ezra 538-520 B.C.
Nehemiah Nehemiah 445 - 425 B.C.
Esther Mordecai? 465 B.C.
Job Job? ??
Psalms David 1000? B.C.
Sons of Korah wrote Psalms 42, 44-49, 84-85, 87; Asaph wrote
Psalms 50, 73-83; Heman wrote Psalm 88; Ethan wrote Psalm
89; Hezekiah wrote Psalms 120-123, 128-130, 132, 134-136;
Solomon wrote Psalms 72, 127.
Proverbs Solomon wrote 1-29
Agur wrote 30
Lemuel wrote 31 950 - 700 B.C.
Ecclesiastes Solomon 935 B.C.
Song of Solomon Solomon 965 B.C.
Isaiah Isaiah 740 - 680 B.C.
Jeremiah Jeremiah 627 - 585 B.C.
Lamentations Jeremiah 586 B.C.
Ezekiel Ezekiel 593-560 B.C.
Daniel Daniel 605-536 B.C.
Hosea Hosea 710 B.C.
Joel Joel 835 B.C.
Amos Amos 755 B.C.
Obadiah Obadiah 840 or 586 B.C.
Jonah Jonah 760 B.C.
Micah Micah 700 B.C.
Nahum Nahum 663 - 612 B.C.
Habakkuk Habakkuk 607 B.C.
Zephaniah Zephaniah 625 B.C.
Haggai Haggai 520 B.C.
Zechariah Zechariah 520 - 518 B.C.
Malachi Malachi 450 - 600 B.C.
New Testament
Book Author Date Written (A.D)
Matthew Matthew 60's
Mark John Mark late 50's
early 60's
Luke Luke 60
John John late 80's
early 90's
Acts Luke 61
Romans Paul 55
1 Corinthians Paul 54
2 Corinthians Paul 55
Galatians Paul 49
Ephesians Paul 60
Philippians Paul 61
Colossians Paul 60
1 Thessalonians Paul 50 - 51
2 Thessalonians Paul 50 - 51
1 Timothy Paul 62
2 Timothy Paul 63
Titus Paul 62
Philemon Paul 60
Hebrews (Paul, Apollos, Barnabas...?) 60's
James James, half brother of Jesus 40's or 50's
1 Peter Peter 63
2 Peter Peter 63 - 64
1 John John late 80's
early 90's
2 John John late 80's
early 90's
3 John John late 80's
early 90's
Jude Jude, half brother of Jesus 60's or 70's
Revelation John late 80's
early 90's

കേരളത്തിലെ ക്രൈസ്തവ സഭ സുദീഘമായപാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും,

പത്തൊന്പതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ അവര് ക്ക് അവരുടെ മാതൃഭാഷയില് ബൈബിള് ലഭ്യമായിരുന്നില ്ല! മലയാള ദേശത്തിലെ ക്രൈസ്തവര് ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുര്ബ്ബാനക്രമവുമായിരുന്നു. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില് സി.എം.എസ്. മിഷനറിമാര് വന്നതോടു കൂടി മലയാളദേശത്തിലെ ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യര് കൂടുതല് അറിയാനിടയാവുകയു ം ബൈബിള് മലയാളത്തിലേക്കു പരിഭാഷപ്പെടുത്ത ാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഈ ലേഖനം ബൈബിള് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതിന്റേയും വിവിധ മലയാളം ബൈബിള് പരിഭാഷകളുടേയും ചരിത്രം പ്രതിപാദിക്കുന്നു. റമ്പാന് ബൈബിള്.. പ്രധാന ലേഖനം: റമ്പാന് ബൈബിള് ഈസ്റ്റിന്ഡ്യാ കമ്പനിയുടെ കല്ക്കട്ടയിലെ ചാപ്ലയിനായിരുന് ന ഡോ. ക്ലോഡിയസ് ബുക്കാനൻ 1806-ല് മലബാര് സന്ദര്ശിച്ചു. ബൈബിള് മലയാളത്തിലേക്കു വിവര്ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റ ി ഇംഗ്ലണ്ടിലെ തന്റെ മാതൃസഭയേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളേയും ബോദ്ധ്യപ്പെടുത് താന് അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ബൈബിള് സുറിയാനിയില് നിന്നു മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുവാനുള്ള യത്നം ആരംഭിച്ചു. അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായ മാര് ദിവന്നാസ്യോസിന്റെ മേല് നോട്ടത്തില് 1807-ല് നാലു് സുവിശേഷങ്ങള് സുറിയാനിയില് നിന്നു മലയാളത്തിലേക്കു വിവര്ത്തനം ചെയ്യാന് ആരംഭിച്ചു. ഈ യത്നത്തില് സഹകരിച്ചവരില് പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാന് . 1811-ല് ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സില് നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയില് നിന്നുള്ള പദാനുപദ വിവര്ത്തനം ആയതിനാല് ധാരാളം സുറിയാനി പദങ്ങള് ആ വിവര്ത്തനത്തില് കടന്നു കൂടിയിരുന്നു!. 1817-ല് ബൈബിള് പൂര്ണ്ണമായി തര്ജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്ക ുവാനും ബൈബിള് സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചര്ച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിന് ബെയ്ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായഭാഷാപണ്ഡിതന് മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോന് , സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യര് എന്നിവരുടെ സഹകരണം വിവര്ത്തന പ്രക്രിയയില് ബെയ്ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല് മണ്റോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടാ യിരുന്നു. അക്കാലത്ത് പ്രവര്ത്തിച്ചിരുന്ന ബൈബിള് സൊസൈറ്റി ഇതിനു ആവശ്യമുള്ള ധനസഹായം നല്കി. 1825-ല് ബെയ്ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തര്ജ്ജിമ പ്രസിദ്ധീകരിച്ചു. 1829-ല് ബൈബിള് സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്ലിയുടെ ആദ്യത്തെ പുതിയ നിയമ തര്ജ്ജുമ കോട്ടയം സി.എം.എസ്. പ്രസ്സില് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഈ പുതിയ നിയമം അച്ചടിക്കുവാന് വേണ്ടി, ബെയ്ലി സ്വയം രൂപകല്പന ചെയ്തു നിര്മ്മിച്ച മരംകൊണ്ടുള്ള പ്രസ്സ് ഇന്നും കോട്ടയം സി.എം.എസ്. പ്രസ്സില് സൂക്ഷിച്ചിട്ടുണ്ട്. 1835-ല് ബെയ്ലിയുടെ പഴയനിയമ തര്ജ്ജിമ പൂര്ത്തിയായി. മദ്രാസ് ഓക്സിലിയറി 1841-ല് അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ല് പ്രസിദ്ധീകരിച്ചു. ഗുണ്ടര്ട്ടിന്റെ പരിഭാഷ.. ---------------------------------------------- പ്രധാന ലേഖനം: ഹെര്മ്മന് ഗുണ്ടര്ട്ട് ബെയ്ലിയുടെ പരിഭാഷയ്ക്ക് ചില പരിമിതികള് ഉണ്ടായിരുന്നു. പദങ്ങളിലും പ്രയോഗങ്ങളിലും മലബാറിലെ ഭാഷയ്ക്ക് തിരുവിതാം കൂറിലെ മലയാളത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങള് ഉണ്ടായിരുന്നു. വടക്കേ മലബാറിലെ ഉപയോഗത്തിനു മതിയായ ബൈബിള് ആവിഷ്ക്കരിക്കുന്നതിനു നേതൃത്വം നല്കിയത് ആധുനിക മലയാളത്തിന്റെ സൃഷ്ടി കര്ത്താക്കളില് ഒരാളായ ഹെര്മ്മന് ഗുണ്ടര്ട്ടാണ്. ഗ്രീക്കു ഭാഷയും, സംസ്കൃതവും ഉള്പ്പെടെ പല ഭാരതീയ ഭാഷകളും അദ്ദേഹത്തിനു വശമായിരുന്നു. ഗ്രീക്കു പുതിയനിയമത്തില് നിന്നു ഗുണ്ടര്ട്ട് നേരിട്ടു വിവര്ത്തനം ചെയ്ത പുതിയ നിയ നിയമം മംഗലാപുരത്തു ബാസൽ മിഷന് പ്രസ്സില് നിന്നും 1854-ല് പ്രസിദ്ധം ചെയ്തു. 1859-ല് പഴയനിയമവും അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു. പ്രധാന ലേഖനം: സത്യവേദപുസ്തകം തിരുവിതാംകൂര് , കൊച്ചി, മലബാര് പ്രദേശങ്ങളില് ബൈബിള് ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാന് 1871- ല് ബൈബിള് സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതില് സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികള് ഉള്പ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവര്ത്തനം നിര് വഹിച്ചത്. ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജര്മ്മന് ഭാഷയിലുള്ള വിവര്ത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്ലിയുടെ മലയാള തര്ജ്ജിമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളുകളും സസൂക്ഷ്മം പരിശോധിച്ചു. ഡോ. ഗുണ്ടര്ട്ടിന്റെ പരിഭാഷയായിരുന്നു ഈ പരിഭാഷയ്ക്കു അടിസ്ഥാനമാക്കി സ്വീകരിച്ചത്. 1880- ല് പുതിയ നിയമം പൂര്ത്തിയാക്കിയെങ്കിലും 1889- ലാണ് അതു പ്രസിദ്ധീകരിച്ചത്. 1871-ല് ബൈബിള് സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാര്മ്മികത്തില് പരിഭാഷ ചെയ്യപ്പെട്ട് 1910-ല് പ്രസിദ്ധീകരിച്ച മലയാള ബൈബിള് പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരില് ഇന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്ഡ് വേർഷന്റെ വെളിച്ചത്തില് , ബെഞ്ചമിൻ ബെയ്ലിയുടെ വിവ  ര്ത്തത്തില് വരുത്തിയ പരിഷ്ക്കാരങ്ങള് ഉള്പ്പെടുത്തി 1889-ല് പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോള് പ്രചുര പ്രചാരത്തിലിരിക ്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളര്ച്ചയും, വികാസവും, ആശയവ്യാപ്തിയും ഉള്ക്കൊള്ളാന് ഈ തര്ജ്ജുമയ്ക്കു കഴിഞ്ഞു. കേരള കത്തോലിക്കാ സഭയും, യാക്കോബായ സഭയും ഒഴിച്ചുള്ള മിക്കവാറും എല്ലാ കേരള ക്രൈസ്തവ സഭകളും, 1910-ല് പുറത്തിറങ്ങിയ "സത്യവേദപുസ്തകം" എന്ന ഈ ബൈബിള് പരിഭാഷയാണ് ഉപയോഗിക്കുന്നത്. കേരള കത്തോലിക്ക സഭയുടെ പരിഭാഷ  കേരള കത്തോലിക്ക സഭ 1893-മുതല് പരിഭാഷപ്പെടുത്ത ാനുള്ള ശ്രമങ്ങള് ആരംഭിച്ചു. ഫാദര് മാത്യു വടക്കേലിന്റെ നേതൃത്വത്തിലുള്ള ഒരു വിവര്ത്തക സമിതി പഴയ നിയമം പൂര്ണ്ണമായി പരിഭാഷപ്പെടുത്ത ുകയും മൂന്നു വാല്യങ്ങളിലായി യഥാക്രമം 1930, 1934, 1939 എന്നീ വര്ഷങ്ങളില് എസ്. എച്ച്. ലീഗ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല മാണിക്കത്തനാര് വിവർത്തനം  ചെയ്തു 1935 ല് പ്രസിദ്ധീകരിച്ച പുതിയനിയമ ഗ്രന്ഥമാണ് കേരളത്തിലെ കത്തോലിക്കര്ക്കിടയില് കൂടുതല് പ്രചാരം നേടിയതു്..