Wednesday 1 May 2019

ബസ് യാത്രകൾ

ഇടി മിന്നലിനെ വലതു കൈകൊണ്ടു തടഞ്ഞുനിർത്തി പ്രിയസുഹൃത്തിനെ രക്ഷിച്ച വീരനായകൻ കയ്യിലെ പുസ്തകത്തിൽ ജ്വലിക്കുന്നു....
പഴയ കോളേജ്ഡേയ്‌സ് നെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കലപിലകൂട്ടി തുള്ളി കളിക്കുന്ന കോളേജ് വിദ്യാർത്ഥികൾ ബസ്സിന്റെ മുൻവശത്തു...
സന്ദർഭം കൊഴുപ്പിക്കാനെന്ന പോലെ സ്പീക്കറിൽ നിന്നും ഒഴുകുന്ന നൊസ്റ്റാൾജിക് സോങ്ങുകൾ...
സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുന്നവരെ സന്തോഷിപ്പിക്കാൻ പ്രകൃതി അനുഗ്രഹിച്ചു നൽകിയ ചാറ്റൽമഴ.....
അഴകിന്റെ കാവ്യഭംഗിയിൽ നിന്നും ഉതിർന്നപോലെ ഇറ്റിറ്റു വീണ മഴത്തുള്ളികൾ ബസ്സ്‌ യാത്രയെ കൂടുതൽ കൂടുതൽ ലോലമാക്കുന്നു...
ഒരു മലയാളി ശരിക്കും മലയാളിയാകുന്നത് നമ്മുടെ സ്വന്തം ആനവണ്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് എന്ന ആപ്തവാക്യം ഓർമിപ്പിക്കുന്ന വാട്സാപ്പ് മെസ്സേജ്...
..... ചുമ്മാ നമ്മുടെ സ്വന്തം KSRTC ബസ്സിലെ യാത്രകൾ ആസ്വദിക്കാൻ ശീലിക്കുക.... അതും ഒരു രസമാണ്....... 
വീണ്ടും വീണ്ടും ഒഴുകി വരുന്ന ആ സങ്കല്പ്പസുന്ദരഗാനങ്ങള്,
കൌമരവും യൌവനവും കടന്നുപൊയ മനസ്സിലെ പഴയ ശിശിരങ്ങളെ തഴുകിയുണര്ത്തി,
മിണ്ടാതെയും പറയാതെയും കാത്തുസൂക്ഷിച്ച
കഥകളും കവിതകളും ശ്രുതിചേര്ത്ത്‌,
വരാനിരിക്കുന്ന ആയിരമായിരം
വസന്തോത്സവങ്ങളെ അസ്വദിക്കാനൊരു
നീലാംബരി സംഗീതം കുറിച്ചിട്ടു.....

ഇലക്‌ഷൻ ചിന്തകൾ 2019

കാലമിനിയും വരും... വിഷു വരും ഈസ്റെർ വരും തെരഞ്ഞെടുപ്പു വരും റിസൾട് വരും സത്യപ്രതിജ്ഞ വരും.....പക്ഷെ നമ്മൾ നമ്മളായി ഇവിടെ അവശേഷിക്കുന്നു എന്നതാണ് സത്യം...


ഇനി പി.എസ്.സി പരീക്ഷക്കുള്ള ചോദ്യം ഇങ്ങനെയായിരിക്കും :: കേരളത്തിലെ അമേഠി എന്നറിയപ്പെടുന്ന ജില്ല?

പുതിയ കോമഡി വല്ലതും ഉണ്ടെങ്കിൽ പറയണം...... ബോബനും മോളിയും നിർത്തിയശേഷം വേറെ നല്ല കോമഡി ഒന്നും കണ്ടില്ല......(കോമഡിയമ്മാവൻ പറഞ്ഞിരുന്നലോ തിരഞ്ഞെടുപ്പ് പത്രികയൊക്കെ കൊമേഡിയനാണെന്ന് )


സെൻട്രൽ ഗവണ്മെന്റ് ജോലി വളരെ സുരക്ഷിതാമായിരുനു പണ്ട്.... ഇപ്പോൾ ഇതാ bsnl ലീന്നു 54000 പേരെ പുറത്താക്കാൻ പോകുന്നു.... ജിയോ വളർന്നു, bsnl തകർന്നു.... ഇനി അങ്ങനെ പലതും തകരും.... നമ്മുടെ നാട്ടിലെ സർക്കാർ ജീവനക്കാരും ഇത് കുറിച്ചിട്ടോ..... ആരും അത്ര സുരക്ഷിതരല്ല... മേരേ പ്യാരേ ദേശവാസിയോം


ഇത്രയും നേതാക്കൾ കേരളത്തിൽ ഉള്ളപ്പോൾ ഖജനാവ് കാലിയാക്കി M L A മാർ മൽസരിക്കേണ്ട ആവശ്യം ഉണ്ടോ. എത് പാർട്ടി യായാലും ആലോചിക്കണം.കടം കയറി കർഷകർ ആത്മഹത്യ ചെയ്യുന്ന നാട്ടിൽ ആണ് ഇത്തരം കാര്യങ്ങൾ എന്നും നമ്മുടെ രാഷ്ട്രീയ പാർട്ടി കൾ ആലോചിക്കണം...
ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ചെലവ് അവരിൽ നിന്നോ പാർട്ടിയിൽ നിന്നോ ഈടാക്കണം.

രണ്ടു കയ്യിലുമായി 3 കല്ലുകൾ,...
ഒരു KSRTC bus, ഒരു തട്ടുകട, ഒരു സ്റ്റേഷനറിക്കട,ഒരു കാർ, ഒരു ഹോട്ടൽ .....
ആദ്യം ഏത്നു ഇട്ടു എറിയണം.....
അപ്പൊ എങ്ങനെ ഈ മൂന്നു കല്ലുകൊണ്ട് ഇതെല്ലാം തല്ലിപ്പൊട്ടിക്കും... ചലഞ്ചു.???
കേരളത്തിന്റെ തെരുവുകളിൽ ഇപ്പൊ ഈ കൺഫ്യൂഷൻ ഭയങ്കര കൂടുതലാ....
എല്ലാം പൊതുമുതൽ അല്ലെ പുരകത്തുമ്പോൾ വാഴവെട്ടാൻ എന്ത് രസം



കുറെ മത്സ്യതൊഴിലാളികാൾ അന്ന് ഓടി നടന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നല്ലോ.. അവർക്കു വല്ലതും കൊടുക്കുമോ ആരെങ്കിലും.....???
വല്യ കൊളാണ്ടർ : അവർക്ക് ഹൃദയത്തിൽ നിറഞ്ഞ നന്ദി.... ആയിരം നന്ദി.... ഈ നന്ദി കൊണ്ട് പോയി പുഴുങ്ങിയാൽ അവരുടെ കേടായ വള്ളങ്ങൾ നന്നാക്കാം.... പരിക്ക് പറ്റിയവരെ ചികിത്സി ക്കാം


ടീച്ചർ എന്നാ വാക്കിന് എന്തോ ഒരു ശുദ്ധി നഷ്ട്ടപ്പട്ടിരിക്കുന്നു...... കോപ്പിയടിക്കുന്ന ടീച്ചർ, വിഷകലടീച്ചർ, സ്റ്റുഡന്റിനോടൊപ്പം ഒളിച്ചോടിപ്പോയ ടീച്ചർ..... ഇതൊന്നും റാഡിക്കളായ മാറ്റമല്ല എന്നുകരുതി ആശ്വസിക്കാം.....

2018 ൽ ഒരേ ഒരു  അനുപമ തന്നെ താരം ..... 
ബിഷപ്, ശബരിമല,അശുദ്ധി,താരസങ്കടന,WCC ,ഒടിയൻ,മതിൽ,..... അങ്ങനെ എന്തൊക്കെ.... ഇതിനിടയിൽ ഒറിജിനൽ പവനായി ശവമായി......ഇനി 2019 എന്താകുമോ എന്തോ...????

വാട്സാപ്പ് ആഡിഷൺ

ഫേസ്ബുക്, വാട്സാപ്പ് ആഡിഷൺ എങ്ങനെ ഒഴിവാക്കാം 5 വഴികൾ 

1,തീരെ റേഞ്ച് ഇല്ലാത്ത ഏതെങ്കിലും സ്ഥലത്തേക്ക് താമസം മാറുക.... പതുക്കെ പതുക്കെ എല്ലാം ശരിയാകും  


2, വീട്ടിലെ എല്ലാവരുടെയും മൊബൈൽ ഫോൺ എടുത്തു വെള്ളത്തിൽ ഇടുക... ഇങ്ങനെ ഇടയ്ക്കിടെ ഇട്ടാൽ തന്നെ കുടുംബാംഗ് ങ്ങൾ തമ്മിലുള്ള അടുപ്പം കൂടും 

3, പാർട്ടി അനുഭാവിയാണെങ്കിൽ.... പോടാ പുല്ലേ ഫേസ്ബുക്കേ.. പോടാ പുല്ലേ വാട്സപ്പെ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുക.. എല്ലാം ശരിയാകും... നിങ്ങളുടെ പാർട്ടി പ്രതിപക്ഷത്തതാണെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുക എന്നും വിളിക്കാം 

4, ഒരു മുവ്വായിരത്തിൽ കുറയാതെ ഫീസ് കൊടുത്തു ഒരു മനഃശാസ്ത്രഞാനെ കാണുക...... അതിന്റെ ഫീസ് സ്ലിപ് വാങ്ങി സൂക്ഷിക്കുക.... പിന്നീടിവ(ഫേസ്ബുക്, വാട്സാപ്പ്) നോക്കണം എന്ന് തോന്നുമ്പോൾ ഈ സ്ലിപ്പ്നെ ഓർമിക്കുക.. പിന്നെ നിങ്ങൾ അതു ഉപയോഗിക്കില്ല

5,ദൈവവിശ്വാസിയാണെങ്കിൽ കുറച്ചു നേരം ദൈവത്തോട് പ്രാർത്ഥിക്കാം ... പിന്നെ ഒരു ശത്രു
 സംഹാര പൂജ നടത്തുക, പിന്നെ എല്ലാം അങ്ങേരു നോക്കിക്കോളും

ചിന്തകൾ

ഓരോരോ ചിന്തകളാ മനസ്സിൽ.... ഈ ചിന്തകൾ കാരണം ശരിക്കു ഉറക്കം കിട്ടുന്നില്ല ... ശബരി മലയിൽ വരുമാനം ഇങ്ങനെ കുറഞ്ഞാൽ എന്താകുമോ എന്തോ ....കേരളത്തിലെ കാർമേഘങ്ങൾ ജപ്പാനെ ചതിക്കുമോ..... ഇനി അടുത്ത ഹർത്താൽ എന്ന് പൊട്ടി പുറപ്പെടും... അമ്മ സങ്കടനയിൽ സ്ത്രീകൾക്ക് എന്ന് സമത്വം കിട്ടും.... ഹോ... ഹോ.. ആലോചിച്ചു ആലോചിച്ചു ഉറക്കം വരുന്നില്ല.... ഇതിനെല്ലാം പുറമെ അടുക്കളയിലെ എലിയെ കൊണ്ടുള്ള ശല്യം വേറെ......ഉറക്കം കിട്ടാൻ ഇനി ഏതെങ്കിലും ആത്മീയ ഗുരുക്കളെ സമീപിക്കാമെന്നു വിചാരിച്ചാൽ അവരിൽ ചിലരൊക്കെ പീഡനകേസിൽ പെട്ടു ആകെ പുകിലായിട്ടു നിൽക്കുവാ. .. ഹോ ഹോ

മേരി കോം

മേരി കോംനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....പക്ഷെ സിനിമയിൽ അവളെ അവതരിപ്പിച്ച പ്രിയങ്ക ചോപ്രക്ക് ആ സിനിമയിൽ പ്രതിഫലം ആയികിട്ടിയതുക, ജീവിതത്തിൽ മേരി കോം സംമ്പാദിച്ചതിനേക്കാൾ കൂടുതൽ ആയിരുന്നു.... അതാണ് നമ്മുടെ ഇന്ത്യ.....

അവൾ ഇടിച്ചു തെറിപ്പിച്ചത് ബോക്സിങ് റിങ്ങിലെ എതിരാളികളെ മാത്രമല്ല....... ഇന്ത്യൻ ബോക്സിങ് അസോസിയേഷനിലെ കുറെ അഹങ്കാരികളെ കൂടി യാണ്..... അവർ അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട്..

ഉത്സവദിനങ്ങൾ

അമ്പലത്തിൽ ഉത്സവം,... കിടിലൻ വെടിക്കെട്ടും കിടിലൻ കഥാപ്രസംഗവും...... ഭീഷ്മരാണ് ഹീറോ.....സ്ത്രീകൾക്കു മുന്നിൽ ആയുധം എടുക്കാത്ത ഭീഷ്മർക്ക് മുന്നിൽ ശിഖണ്ഡിയെ കൊണ്ടുവന്നു നിർത്തി കള്ളക്കളി കളിച്ചാണ് പാണ്ഡവർ യുദ്ധം ജയിച്ചത് .......അല്ലെങ്കിൽ കാണയിരുന്നു ഇവരൊക്കെ എത്ര ആഞ്ഞു പിടിച്ചാലും ഭീഷ്മരെ തൊടാൻ പറ്റില്ല.....ഭീഷ്മർ ആരാ... ദി റിയാൽ ഹീറോ....
ഇടയ്ക്കു ഇങ്ങനെ ചില കഥകളും കഥാപ്രസംഗങ്ങളും കേൾക്കണം..... ആ പഴയ അംബലമുറ്റവും ഊട്ടുപുരയും വെടിക്കെട്ടും...... നൊസ്റ്റാൾജിക്
സ്വച്ഛന്ത മൃത്യുവാം ഭീഷ്മരെ വെല്ലുവാൻ ഈരേഴു ലോകത്തിലാരുമില്ല.....

പഴയൊരു വസന്ത കാലത്തിൻറെ സ്മരണയിൽ

പഴയൊരു വസന്ത കാലത്തിൻറെ സ്മരണയിൽ


പുഷ്‌പോത്സാവവേദിയിൽ വെച്ച് ഓർക്കിഡ് പുഷ്പങ്ങൾക്കിടയിവെച്ചു അപ്രതീക്ഷിതമായി അഞ്ജലിയെക്കണ്ടപ്പോൾ അയാൾ ഒരു നിമിഷം നിശ്ചലനായി,തീരെ ശ്രദ്ധയില്ലാതെ ഞൊറിഞ്ഞെടുത്ത ആകാശനീലിമയുടെ നിറമുള്ള സാരിയിൽ മങ്ങിയ കാസവുകരകൾ കാണാം,  ഉലച്ചിൽ തട്ടാത്ത വസ്ത്രത്തുമ്പുകളും പിന്നിയിട്ട മുടിയിലെ എണ്ണമിനുപ്പും,
അയാളെ തിരിച്ചറിഞ്ഞു അവൾ ഒന്നു മന്ദഹസിച്ചു,കൂടെയുള്ള സ്ത്രീയോട് നടന്നോളാൻ പറഞ്ഞിട്ട് അവൾ അയാൾക്കരികിലേക്കു വന്നു ....  


പൂത്തമാവിൻ  കൊമ്പുകളിൽ  നിന്നു വീണ തളിരിലകൾ  അയളെ ചെറുതായോന്ന്  വേദനിപ്പിച്ചു ...മരങ്ങൾക്കി ടയിലൂടെ വീശുന്ന സായന്തനക്കാറ്റ് അയാളുടെ മുടിയിഴകളെ സ്പർശിച്ചു കടന്നു പോയി..,
 പഴയൊരു വസന്ത കാലത്തിൻറെ സ്മരണയിൽ  പഴയൊരു ക്‌ളാസ്സ്‌റൂം,നീ കൊണ്ടു വന്ന ഉണ്ണിയപ്പത്തിൻറെ സ്വാദിനായ് അടിപിടികൂടിയ നിമിഷങ്ങളും  നിന്നെ ക്‌ളാസ് ലീഡറാക്കാൻ മത്സരിച്ചു പൊക്കിയ കൈകളും നിന്നോട്‌സല്ലപിക്കാൻ തക്കം പാർത്തിരുന്ന പകലുകളും....പിന്നെ   ഈ കണ്ണുകളിൽ നോക്കിയിരുന്നു നോക്കിയിരുന്നു സ്വയം മറന്ന സായാഹ്നങ്ങളും....
"കഭി കഭി മേരെ ദിൽമേം" എന്ന ഗാനം അന്തരീക്ഷത്തിലെവിടെയോ മുഖരിതമായി,
ക്‌ളാസ്സിൽവെച്ചു അഞ്ജലി ഇടയ്ക്കിടെ പാടാറുള്ളതു ഈ പാട്ടായിരുന്നു,
അവൾ ചോദിച്ചു "ഇപ്പൊ എന്ത് ചെയ്യുന്നു?,വിവാഹം കഴിഞ്ഞോ"
അയാൾ എന്തോ പറയാനാരംഭിച്ചു ,പക്ഷെ അപ്പോഴേയ്ക്കും കൂടെ വന്നിരുന്ന സ്ത്രീ അകലെനിന്ന് വിളിച്ചു, 
"അഞ്ജലി വാ പോകാം ..." 
പക്ഷെ അവൾ പറഞ്ഞു "ചേച്ചി നടന്നോളു ഞാൻ പതുക്കേ വരാം"

അയാളോടോപ്പം അവൾ കുറച്ചുദൂരം മുന്നോട്ടു നടന്നു,രാജേഷിനൊപ്പം ഈ പുഷ്‌പോത്സാവം കാണാൻ വരുമ്പോൾ, മനസ്സിന് ചെറിയൊരു കുളിർമ അത്രയേ കരുതിയുള്ളൂ ,പക്ഷേ പഴയ കഥയിലെ രാജകുമാരിയെ തന്നെ കാലം കൺമുന്നിൽലേക്കു കൊണ്ടുവന്നു തന്നു,കുറച്ചു നല്ല സ്റ്റിൽസ് എടുത്തിട്ട് വരാം എന്നുപറഞ്ഞു എവിടേക്കോ പോയ രാജേഷിനെ പിന്നെ അവിടെങ്ങും കണ്ടുമില്ല ,ഒരുപാട് വർണനിറങ്ങളുള്ള പൂക്കൾക്കിടയിലും ബൊഗൈൻ വില്ലകൾക്കിടയിൽ അവർ നിശ്ചലനായി,പ്രണയിനികളുടെ സ്വപ്നങ്ങൾക്ക് കാവൽ നിന്ന തെക്കൻകാറ്റിൻറെ വികാരങ്ങൾ എവിടെയോ ഉൾപ്പുളകം കൊണ്ടു ..

മലയാളം ക്‌ളാസ്സിലെ പൊട്ടിച്ചിരികളും ആംഗലേയ ക്‌ളാസ്സിലെ കലപിലങ്ങളും പിന്നെ ബാക്ക്ബഞ്ചിലെ സ്ഥിരം കുസൃതികളും, ഇടയ്ക്കു പെണ്കുട്ടികളിലൊരാളെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടു ഒരു കള്ളക്കാമുകനെ പോലെ ആ  പയ്യനും,"കാത്തുകാത്തു സൂക്ഷിച്ചകസ്തൂരിമാമ്പഴം"എന്നൊക്കെ ആരോ പുറകിലിരുന്നു പാടുന്നുണ്ട്,'അചഞ്ചലമായൊരു കാവ്യത്തിന്റ മനോഗതങ്ങളെ ഒപ്പിയെടുത്തപോലെ സ്വയം സന്തോഷിക്കുന്ന ഒരു കൊച്ചുപയ്യൻ' അതായിരുന്നു അന്നയാൾ  

ഒരു കാലയളവിൽ തൻറെ സൂര്യൊദയങ്ങളെ  ഹര്‍ഷപ്പുളകിതമാക്കിയ  അതേ മുഖം..., അന്ന് കോളജിലേക്കുള്ള വഴി കുന്നും മലയും ഒക്കെ ഉള്ള ദുർഘടം പിടിച്ച ഒന്നായിരുന്നു,എങ്കിലും എന്ത് ആവേശമായിരുന്നു..... 
.ബൈക്കിൽ കോളേജിലേക്ക് വരുന്ന കുട്ടികളോട് ചെറിയ അസൂയ തോന്നിയിട്ടുണ്ട് ,പക്ഷെ അന്നത്തെ വീട്ടിലെ സ്ഥിതി വെച്ചു നോക്കുമ്പോൾ ബൈക്കിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല ,എങ്കിലും സന്തോഷവാനായിരുന്നു .....ഹൃദയം പങ്കുവയ്ക്കാൻ പ്രിയപ്പെട്ടവൾ ഉണ്ടല്ലോ....  


ഏതോ ഒരു മോഹഭംഗത്തിന്റെ ഹൃദയതാളം പോലെ പറന്നകലുന്ന പക്ഷിക്കൂട്ടങ്ങളെ വിഹായസ്സിൽ കാണാം, 
ഒപ്പിയെടുത്ത അശ്രുകണങ്ങളിൽ നിൻ ഹ്രിദയവ്യഥകളോ,നനവാർന്ന സ്വപ്പ്നങ്ങളൊ..
നമ്മൊളൊന്നായ് ഓടിക്കളിച്ച തീരങ്ങളിൽ,പരദൂഷണങ്ങൾ ഓതിയ തിരമാലകളിൽ,
കൺചിമ്മിയ കടൽകാക്കകളിൽ,വിടവാങ്ങിയ ഗതകാലമേ,അലിഞ്ഞലിഞ്ഞില്ലാതായ സ്വപ്നങ്ങൾ  സീമന്തരേഖയിലെ സിന്ധൂരമായ്  നിൻ ശിരസ്സിൽ...
ആയാൾ അഞ്ജലിയെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു .....അവളും പുഞ്ചിരിച്ചു 
പക്ഷെ എവിടെയോ ഒരു വിഷദഭാവം നിഴലിക്കുന്നതുപോലെ ഒരു തോന്നൽ,
അയോളോടൊപ്പം ഒരു ജീവിതം ആഗ്രഹിച്ച പഴയൊരു കൗമാരക്കാരിയുടെ നേർത്ത വിങ്ങലുകൾ ആ മുഖത്ത് ദർശിക്കാം,എങ്കിലും അവൾ സന്തോഷവതിയാണെന്നു തോന്നുന്നു...അതെങ്ങനെ തന്നെ ആയിരിക്കട്ടെ 
അല്ലെങ്കിലും നമുക്കിതൊന്നും വിധിച്ചിട്ടില്ലല്ലോ ...... 
ഒരു നീണ്ട യാത്രയുടെ ഇടവേളകളിൽ കണ്ടുമുട്ടുന്ന സഹയാത്രികർ മാത്രം നമ്മൾ ....ഓവർടൈം വർക്ക്‌ ചെയ്തു ക്ഷീണിച്ചു അവശനായി,തിരിച്ചു ലേബർ ക്യാമ്പി ലെത്തുന്ന ഒരു തൊഴിലാളിയുടെ മോഹശകലങ്ങലക്കിടയിൽ  അഞ്ജലി വെറുമൊരു കൗമാരചാപല്യം മാത്രമായിക്കഴിഞ്ഞിരുന്നോ ...?

ഇതുപൊലൊരിക്കൽ അവധിക്കു വന്നപ്പൊൾ  രാജേഷാണ്  പറഞ്ഞതു,"അഞ്ജലിയുടെ വിവാഹമാണ് ....
ഗൾഫിലെവിടെയോ ആണ് പയ്യനു ജോലി......" കൗമാരം ദാനം നൽകിയ മോഹങ്ങളുടെ ഒരു ചുടുനിശ്വാസം 
അപ്പോൾ അയാളിൽനിന്നുണ്ടായി,

ചൂളമരങ്ങൾക്കിടയിലൂടെ ഒരു തണുത്ത കാറ്റു വീശി, ഒരുപക്ഷെ  ഈ കാറ്റിന് പറയാനുള്ള കഥകളിൽ ഒരുപാടു സുഖമുള്ളതും ദു:ഖമുള്ളതും ആയ  ഓർമ്മകൾ ഉണ്ടാകും ..,മധുരവും കയ്പ്പും ഇടകലർന്ന ഒരായിരം കഥകൾ...ഇടയ്ക്ക് ഒരുപറ്റം കോളേജ് കുട്ടികൾ കണ്മുന്നിലൂടെ നടന്നുപോയി, തുള്ളിക്കളിച്ചു കലപില കൂട്ടി അവർ നടന്നുപോകുന്നതും നോക്കി അവർ രണ്ടുപേരും ഒരുനിമിഷം നിന്നു.... ആ കൂട്ടത്തിൽ ആൺകുട്ടികളും  പെൺകുട്ടികളും ഉണ്ട്, "ഭൂമിയിലെ സ്വർഗം അസ്വദിക്കുന്നതിൽനിന്നും ഞങ്ങളെ  തടയാൻ ആർക്കും പറ്റില്ല" എന്നാ അഹങ്കാരം ആ മുഖങ്ങളിൽ കാണാം, കിന്നരങ്ങളുടെ കൈവളക്കിലുക്കം,മൊബൈൽ ഫോണിൽ കുത്തി കുത്തി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന ഒരു കൊച്ചുകാതലൻ, പ്രണയത്തിന്റെ രാഗം മേയ്ഫ്ലവറിനും ചാരുത കൊന്നയ്ക്കും പകുത്തുനൽകിയ പ്രണയിനികൾ...." അങ്ങനെ പലതരം  കഥാപാത്രങ്ങൾ  ഉണ്ടായിരുന്നു അക്കൂട്ടത്തിൽ.


അന്ന് അവസാനദിവസം ലിസ തേങ്ങിക്കരഞ്ഞപ്പോൾ ഇതുപോലൊരു ഇളം കാറ്റിന്റെ  രൂപത്തിൽ പ്രകൃതി  നെടുവീർപ്പെട്ടിരുന്നു, ലിസ അഞ്ജലിയുടെ പ്രിയകൂട്ടുകാരിയായിരുന്നു, അതിലുപരി  ഞങ്ങൾക്കിടയിലെ ഹംസവും .....പക്ഷെ ആവസാന പരീക്ഷക്കുശേഷം കണ്ടപ്പോൾ ലിസ പൊട്ടിക്കരഞ്ഞു,അവളുടെ കണ്ണുനീർ വീണ ബൊഗൈൻ വില്ലകൾ ഈറനണിഞ്ഞു,  അഞ്ജലിയും രാജേഷും ദിവ്യയുമെല്ലാം അവളെ ആശ്വസിപിച്ചു ..അങ്ങനെയൊരു സഹൃദസംഗമം പിന്നെ ഉണ്ടായില്ല .....ആ ക്ലസ്സ്മുറികളും അങ്ങനെ ഓർമകളിലേക്ക് മാഞ്ഞു,ഒപ്പം ഒരായിരം മുഖങ്ങളും., 
 
ഹൃദയമേഴുതിയ കവിതയുടെ നിറഭേദങ്ങൾ പോലെ വിരഹാർദ്രമായ  മറ്റൊരു  സായാഹ്നം കൂടി,. 
 കുറച്ചകലെയായി ഒറ്റയടിപ്പാതയ്ക്കപ്പുറം ഒരു തടാകം കാണാം, നിറം മങ്ങിയ അസ്തമയസസൂര്യൻറെ കിരണങ്ങൾ അവിടെ   പ്രതിഫലിക്കുന്നതായ് കാണാം,
"ശരി,ഞാൻ പോകട്ടെ ,ഇവിടെ ഗാന്ധിനഗർ കോളനിയിലാണ് താസിക്കുന്നതു," സൗഹൃദത്തോടെ അയാളുടെ വിരലുകളിൽ ഒന്നു തൊട്ടുകൊണ്ടു,വിഷാദം കലർന്ന ഒരുപുഞ്ചിരി സമ്മാനിച്ചു അവൾ തിരിഞ്ഞു നടന്നു, 
"ഉം" തലയാട്ടിക്കൊണ്ടു അയാൾ ഒരിക്കൽക്കൂടി അവളെ യാത്രയാക്കി